ഗുരുസ്തവം
ഗുരുസ്തവം
നാരായണമൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണമൂർത്തേ!ഗുരുനാരായണമൂർത്തേ!
നാരായണമൂർത്തേ!ഗുരുനാരായണമൂർത്തേ!നാരായണമൂർത്തേ!ഗുരുനാരായണമൂർത്തേ!
ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ-
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം
ആരാധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുൻപായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിൻപാവനപാദം ഗുരുനാരായണമൂർത്തേ!
അന്യർക്കു ഗുണംചെയ്വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ് വൂ
സന്ന്യാസികളില്ലിങ്ങനെയില്ലില്ലമിയന്നോർ
വന്ന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ!
വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾകണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ!
മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ
ആഹാ! ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ!
അങ്ങേത്തിരുവുള്ളൂറിയൊരൻപി വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ യോഗം
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻപുകൾപോൽ ശ്രീഗുരുമൂർത്തേ!
നാരായണമൂർത്തേ! ഗുരുനാരായണമൂർത്തേ!
നാരായണമൂർത്തേ!ഗുരുനാരായണമൂർത്തേ!
നാരായണമൂർത്തേ!ഗുരുനാരായണമൂർത്തേ!നാരായണമൂർത്തേ!
പരമാചാര്യനമസ്തേ!
(മഹാകവി കുമാരനാശാൻ)
തമ്പോലെയെറുമ്പാദിയെയും പാർത്തിടുമങ്ങേ
മുമ്പോലുലകർത്ഥിപ്പൂ ചിരാശിസ്സു ദയാബ്ധേ!
മുൻപോൽ സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ
തുമ്പോടിനിയും വാഴ്ക ഹൃദാന്തെ ഗുരുമൂർത്തേ. 8